മറുപടിക്കുറിപ്പ് ( ഭാഗം 2)

  _______________ (1)_____________
   
മുഹമ്മദും കവിതയും എന്ന ശീര്‍ഷകത്തോടെയുള്ള ആക്ഷേപം .

അബു സഈദില്‍ ഖുദ്രി നിവേദനം: ഞങ്ങള്‍ നബിയുടെ കൂടെ അര്‍ജ് ഗ്രാമത്തിലൂടെ (മദീനയില്‍ നിന്ന് എഴുപത്തെട്ട് മൈല്‍ ദൂരമുള്ള ഒരു ഗ്രാമം) സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ പാട്ടുപാടുന്ന ഒരു കവി പ്രത്യക്ഷനായി. നബി പറഞ്ഞു: ‘നിങ്ങള്‍ ഈ പിശാചിനെ പിടിക്കുക. അല്ലെങ്കില്‍ പിശാചിനെ പിടിച്ചുകെട്ടുക. ഒരാളുടെ അകം ചലം കൊണ്ട് നിറയുന്നതാണ്, അത് കവിത കൊണ്ട് നിറയുന്നതിലും ഭേദം.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 41, ഹദീസ്‌ നമ്പര്‍ 9 (2259)

നബിയൊരു സാഹിത്യ വിരോധിയാണ് എന്ന ആക്ഷേപമാണ് ശ്രീ അനില്‍ കുമാര്‍ ഒരു ഹദീസുദ്ധരിച്ചുകൊണ്ട് നടത്തിയിട്ടുള്ളത്.
എന്നാല്‍ തിരുനബി[സ] ഒരു സാഹിത്യ വിരോധി ആയിരുന്നില്ലെന്നും അദ്ധേഹം കവിതകളേയും കവികളേയും പ്രോല്‍സാഹിപ്പിച്ചിരുന്നു എന്നും മനസിലാക്കാനുതകുന്ന ഹദീസുകള്‍ അനവധി ഉണ്ട്. നമ്മുടെ അനില്‍ കുമാറിന് അത് അറിയാതെ പോയി എന്നുമാത്രം.
മധ്യവും മദിരാക്ഷിയും ഇതിവൃത്തമാക്കി അധര്‍മകാരികള്‍ക് ആനന്ദമേകാന്‍ രചിക്കപ്പെട്ട കവിതകള്‍ ആലപിക്കുന്നതിനേയും ആസ്വാദിക്കുന്നതിനേയുമാണ് നബി മുസ്ലിംകള്‍ക് നിരോധിച്ചത്. അത്തരം കവിതപാടുന്ന കവിയും അയാളുടെ കവിതയുമാണ് അനില്‍ ഉദ്ധരിച്ച ഹദീസിലേതും എന്നു മനസിലാക്കാനെ നിവ്യത്തിയുള്ളു കാരണം നബി കവിത കേള്‍കാറുണ്ടായിരുന്നു..


وروى الترمذي عن جابر بن سمرة -رضي الله عنه- قال: جالست مجلس رسول الله -صلى الله عليه وسلم-أكثر من مائة مرة، وكان أصحابه يتناشدون الشعر، ويتذاكرون أشياء من أمر الجاهلية وهو ساكت، فربما يبتسم معهم.
tirmidi.
Chapter 036, Hadith Number 006
(236).

ജാബിര്‍ ഇബ്നു സമ്റാഹ് നിവേദനം.

"നബിയോടൊപ്പം നൂറിലദികം മജ്ലിസുകളില്‍ ഞാന്‍ ഇരുന്നിട്ടുണ്ട്,
ജാഹിലീയാ കാലത്തെ സംഭവങ്ങള്‍ ആധാരമാക്കിയുള്ള കവിതകള്‍ സഹാബാക്കളാല്‍ ആലാപനം ചെയ്യപ്പെടാറുണ്ടായിരുന്നു നബി നിശബദ്ധത പാലിക്കുകയും  പഞ്ചിരിയോടെ അവരോടൊത്ത് ഇരിക്കുകയും ചെയ്‌യുമായിരുന്നു''
സത്യ സന്തമായ ഇതിവ്യത്തമുള്ള കവിതകള്‍ നബി കേള്‍കുകയും
നല്ല കവികളേയും കവിതകളേയും പ്രോല്‍സാഹിപ്പിച്ചിട്ടുമുണ്ട്.

جاء في صحيح البخاري عن النبي -صلى الله عليه وسلم- أنه قال: "إن من الشعر لَحِكْمَة".

"കവിതയില്‍ ഹിക്ക്മത്തുണ്ട്"

Sahih Bukhari
Volumn 005, Book 059, Hadith
Number 509.

  കവിതയെക്കുറിച്ചുള്ള നബിയുടേയും ഇസ്ലാമിന്‍റെയും അഭിപായം ദാ ഇതിലുണ്ട്
ആയിഷ നിവേദനം "കവിതയുടെ വിഷയത്തെക്കുറിച്ച് ദെെവദൂതരോട് പറയപ്പെട്ടപ്പോള്‍ അദ്ധേഹം പറയുകയുണ്ടായി ''ഇത് (കവിത) പ്രഭാഷണമാണ് അതില് നന്‍മയെന്താണോ അത് നന്‍മയും തിന്‍മയെന്താണോ അതു തിന്‍മയുമാണ്."
അല്‍ തിര്‍മിദി .ഹദിസ്4807.
 
പരസ്യമായി ഇസ്ലാമീക വിശ്വാസം പ്രാക്ഖ്യാപിക്കാതെ ഇരുന്നിട്ടു പോലും ഉമയ്യാ ഇബ്നു അസ്സാല്ത്തി നെ അദ്ധേഹത്തിന്‍റെ നല്ല കവിതകളുടെ പേരില്‍ പ്രശംസിച്ഛു
      അബുഹുറെെറ നിവേദനം
നബി പറയുകയുണ്ടായി
''ഒരു കവിയാല്‍ പറയപ്പെട്ട ഏറ്റവും സത്യസന്ദമായ വാക്കുകള്‍ ലബീബിന്‍റെ വാക്കുകളാണ് ''
നബി തുടര്‍ന്നു '' അല്ലാഹു അല്ലാത്തതെല്ലാം നശ്വരമാണ്, ഉമയ്യ ഇബ്നു അസ്സാല്‍ത് ഒരു വിശ്വാസിയായിരുന്നു.''
      മുഹമ്മദ് നബിയുടെ കവിതയേയും കവികളേയും കുറിച്ചുള്ള നിലപാടു വ്യക്തമാക്കുന്ന ഹദീസുകള്‍ ഇനിയും നിരവധിയുണ്ട്.
അനില്‍ കുമാറിനെപ്പോലെയുള്ളവര്‍ കണ്ടിട്ടില്ലാത്തവ.
ഏതെങ്കിലും ഒരു ഹദീസ് പശ്ചാത്തലത്തിനു പുറത്തേക്ക് മുറിച്ചെടുത്താല്‍ അത് ദുര്‍വ്യാഖ്യാനം ചെയ്താല്‍ കെടൂത്തിക്കളയാവുന്ന വെളിച്ചമല്ല നബി തെളിയിച്ച വെളിച്ചം എന്നത് ഇവരുടെ ഓര്‍മയില്‍ ഇരിക്കട്ടെ.
       
 _______________ (2)_____________
 മൃഗ ഭോഗവും ഖുമെെനിയുടെ ഫത്തവയും.

പ്രശസ്ത ഷിയാ കര്‍മശാസ്ത്ര പണ്ഡിയനും രാഷ്ട്രീയ നേതാവും വിപ്ലവകാരിയുമായിരുന്ന ഇസ്ലാമീക ഇറാന്‍റെ ശില്‍പി ഇമാം ഖുമെെനിയെ വിമര്‍ശിക്കുവാന്‍ വേണ്ടി അദ്ധേഹത്തിന്‍റെ ശത്രുക്കള്‍ ഇന്‍റര്‍നെറ്റില്‍ വളരെ സാധരണയായി ഉപയോഗിച്ചിട്ടുള്ള ആരോപണങ്ങളിലൊന്നാണ് മൃഗ ഭോഗവമായി ബന്ദപ്പെട്ടുള്ള ഖുമെെനിയുടെ‍ ഫത്തവ.
തഹ്രീര്‍ അല്‍വസീല എന്ന ഗ്രന്ഥത്തില്‍ നിന്നും എന്ന വ്യാജേന പ്രചരിപ്പിക്കപ്പെടുന്ന ഈ പച്ചക്കള്ളം സജി ദേവസ്സിയുടെ വകയായി സംവാദ ഗ്രൂപ്പില്‍ പോസ്റ്റപ്പെട്ടിരിക്കുന്നു അതും ഇപ്പോള്‍ കിട്ടിയത് എന്ന തലക്കെട്ടോടെ....
അപ്പപ്പോള്‍ കിട്ടുന്നതെടുത്ത് വിഴുങ്ങുന്നതിലെ അബദ്ധം ശ്രീമാന്‍ സജി ദേവസ്സിക്ക് നമുക്കിവിടെ മനസ്സിലാക്കിക്കൊടുക്കണം ഇന്‍ഷാ അല്ലാഹ്.

"A man can have sex with animals
such as sheep, cows, camels and so
on. However he should kill the animal
after he has his orgasm. He should not
sell the meat to the people in his own
village, however selling the meat to the
next door village should be fine."
-Ayatollah Khomeini, Tahrirolvasyleh,
fourth volume, Darol Elm, Gom, Iran,
1990.''


ഇന്‍റര്‍നെറ്റില്‍ പലയിടങ്ങളിലും സാധരണയായിക്കാണാറുള്ള ഈ ഉടായിപ്പ് ഫത്തവ ഇമാം ഖുമെെനിയുടെ തഹരിര്‍ അല്‍ വസീലയില്‍ എവിടെയുമില്ല.
പ്രസ്തുത കിത്താബില്‍ 'കൗല്‍ ഫീ അത്തആമു വല്‍ ഷറാബാത്ത്' എന്നഭാഗത്ത് മൃഗമാംസ ഭക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഖുമെെനി നല്‍കുന്ന ഫത്തവ തെറ്റായിപ്പരിഭാഷപ്പെടുത്തി അത് ഇന്‍റര്‍നെറ്റില്‍ ആദ്ധ്യമായി പ്രചരിപ്പിച്ഛത് ഇറാനില്‍ തന്നെയുള്ള അനില്‍കുമാറിനേയും സജി ദേവസീയേയും പോലെയുള്ള വിരുതന്‍മാരാണ്.
ഈ വിഷത്തിന്‍റെ നിജസ്ഥിതി നമുക്കൊന്ന് പരിശോധിക്കാം.
     ആദ്ധ്യമായി മൃഗത്തെ ഭോഗിക്കുന്നവനുള്ള ഇസ്ലാമീകമായ ശിക്ഷ എന്താണ് എന്ന് നോക്കാം

ഇബ്നൂ അബ്ബാസ് നിവേദനം. നബി പറയുകയുണ്ടായി '' ഏതെങ്കിലും ഒരുവന്‍ മൃഗവുമായി സംയോഗം ചെയ്താല്‍ അവനേയും അവനൊപ്പം ആ മൃഗത്തേയും വധിച്ചുകളയണം''  
ഇക്ക്രിമ പറഞ്ഞു ഞാന്‍ ഇബ്നു അബ്ബാസിനോട് ചോദിച്ചു '' മൃഗത്തിനുമേല്‍ എന്ത് കൊണ്ട് കുറ്റം ചൂമത്തപ്പെടും ?
അദ്ധേഹം പ്രതിവചിച്ചു ഇത്തരമൊരു പ്രവര്‍ത്തി ചെയ്യപ്പെട്ട മൃഗത്തിന്‍റെ മാംസം ഭക്ഷിക്കപ്പെടുന്നത് വെറുക്കപ്പെട്ടതു കോണ്ടാകാമത് എന്നു ഞാന്‍ കരുതുന്നു"
  (സുനന്‍ അബുദാവൂദ് 38 . 4449)

മൃഗവുമായി ഭോഗം ചെയ്യുന്നതിന് ഹദീസ് പറയുന്ന ശിക്ഷ ഇതാണ്.
ഇനി അതല്ലല്ലൊ ഇവിടുത്തെ വിഷയം ഖുമെെനി എന്താണ് അതിനെപ്പറ്റിപ്പറഞ്ഞത് എന്നതല്ലെ തെളിയിക്കപ്പെടേണ്ടത്.
   ഷിയാ ഹദീസുകളുടെ വെളിച്ചത്തില്‍ ഇത്തരക്കാര്‍ക് വധശിക്ഷ നല്‍കണം എന്നാണ് ഇമാം ഖുമെെനി അദ്ധേഹത്തിന്‍റെ തഹരീര്‍ അല്‍ വസീലയില്‍ തന്നെ പറയുന്നത്.
ശിക്ഷാവിധികള്‍ ചര്‍ച്ച വിശദീകരിക്കുന്ന "ഹുദൂദ്' എന്നഭാഗത്തില്‍ ഇത് വ്യക്തമായിപ്പറയുന്നുണ്ട്.

مسألة 1 : فى وطء البهيمة تعزير ، و هو منوط بنظر الحاكم ، و يشترط فيه البلوغ و العقل و الاختيار و عدم الشبهة مع إمكانها ، فلا تعزير على الصبى و إن كان مميزا يؤثر فيه التأديب أدبه الحاكم بما يراه ، و لا على المجنون و لو أدوارا إذا فعل فى دور جنونه ، و لا على المكره و لا على المشتبه مع إمكان الشبهة فى حقه حكما أو موضوعا

مسألة 3 : لو تكرر منه الفعل فإن لم يتخلله التعزير فليس عليه إلا التعزير ، و لو تخلله فالاحوط قتله فى الرابعة .
മസ്അല(1) മൃഗത്തെ സംയോഗം ചെയ്യല്‍  ഇതിന്‍റെ വിധി പ്രായ പക്വത ,മാനസീക നില, അഭിരുചി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ന്യായാധിപന്‍റെ നിഗമനത്തെ ആശ്രയിക്കുന്നു. കൃത്യത്തെ മാത്രം കണക്കിലെടുത്തുള്ള ശിക്ഷാവിധി നിയമപരിപാലനത്തിന്‍റെ അച്ഛടക്കത്തെ  ബാധിക്കും .കുറ്റവാളി ഭ്രാന്തനാണെങ്കിലോ ഭ്രാന്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാണെങ്ങിലലോ തിരിച്ചറിവോ പ്രേരണയോ കൂടാതെയാണെങ്കിലോ അതെല്ലാം വിധിയുടെ പരിഗണനയില്‍ വരണം.
മസ്അല(3) കുറ്റം ആവര്‍ത്തിക്കപ്പെടുന്നപക്ഷം തിരിച്ചറിവോടെ ചെയതത് എന്ന് വരും, ബോധപൂര്‍വം ചെയ്തത് എന്ന കുറ്റപത്രം തയ്യാറാക്കി നാലാം തവണ വധ ശിക്ഷ നല്‍കുകയും വേണം.
    

ഇതാണ് ഖുമെെനി തന്‍റെ തഹ്രിര്‍ അല്‍ വസീലയില്‍ ഇതിനു നല്‍കുന്ന ഫത്തവ.ഒരു മാനസീക രോഗിക്കല്ലാതെ ഇങ്ങനെയോരുകൃത്ത്യം ചെയ്യാന്‍ കഴിയില്ല എന്നും ആകയാല്‍ അവനു ഭ്രാന്തുണ്ടെങ്കില്‍ അത് വിധിയില്‍ പരിഗണിക്കണമെന്നും ആവര്‍ത്തിക്കുന്ന പക്ഷം വധ ശിക്ഷ നല്‍കണമെന്നുമാണ് തഹരീര്‍ അല്‍ വസീല പറയുന്നത്.
പക്ഷെ കിട്ടിയ പോസ്റ്റുകളെടുത്ത് വിശൂന്നതിനിടക്ക് സജി ദേവസ്സിയുണ്ടോ ഇതോക്കെ നോക്കുന്നു... ഇനി ഈ വിരുതന്‍മാര് ഇംഗ്ലീഷിലേക്ക് തെറ്റായ് പരിഭാഷപ്പെടുത്തിയ ഫത്തുവയുടെ യഥാര്‍ത്ത രൂപം കാണൂ.
കൗല്‍ ഫീ അത്തആമു വല്‍ ഷറാബാത്ത് എന്നഭാഗത്ത്
അത് ഇവര്‍ പറയും പ്രകാരമാണൊ എന്ന് നോക്കൂ.

مسألة 23 : الحيوان الموطوء إن كان مما يراد أكله كالشاة و البقرة و الناقة يجب أن يذبح ثم يحرق و يغرم الواطئ قيمته لمالكه إن كان غير المالك ، و إن كان مما يراد ظهره حملا أو ركوبا و ليس يعتاد أكله كالحمار و البغل و الفرس أخرج من المحل الذي فعل به إلى بلد آخر فيباع فيه ، فيعطى ثمنه للواطئ ، و يغرم قيمته إن كان غير المالك .

അറബിയറിയാവുന്നവര്‍ക് ഇത് വായിക്കുമ്പോള്‍ മുകളിലെ ഇംഗ്ലീഷ് തോന്ന്യാസത്തോട് തോന്നുന്ന രോക്ഷമെന്തായിരിക്കും.  ദാ ഇങ്ങനെയാണ് പൊന്ന് മാപ്ലെ തഹ്രിര്‍ അല്‍വസീല പറഞ്ഞത്.

  "മസ്അല (23) കൃത്യത്തിനിരയാക്കപ്പെട്ട മൃഗം ഭക്ഷണത്തിനുപയുക്തമായ ഒട്ടകമോ പശുവോ പോലെയുള്ളവയാണെങ്കില്‍ അതിനെ വധിക്കുകയും ശേഷം കരിച്ചുകളയുകയും വേണം, കുറ്റവാളി മൃഗത്തിന്‍റെ ഉടമയല്ല എങ്കില്‍ മൃഗത്തിന്‍റെ വില അവന് മേല്‍ പിഴ ചുമത്തി അത് ഉടമസ്തനു നല്‍കണം.
മൃഗം ചുമട് വഹിക്കുന്നതോ സഞ്ചാരത്തിന് ഉപയോഗിക്കുന്നതുമായ കഴുതയോ കുതിരയോ പോലെയുള്ള ഭക്ഷണത്തിനായ് ഉപയോഗിക്കാത്ത തരമാണെങ്കില്‍ അതിനെ അതേ നഗരത്തില്‍ നിന്നും മാറ്റി മറ്റൊരു നഗരത്തില്‍ വില്‍കല്‍ കൊണ്ട് പരിഹരിക്കാവുന്നതാണ്.
കുറ്റവാളി ഉടമസ്ഥനല്ലാത്ത പക്ഷം ഇവിടെയും വില പിഴ ചുമത്തപ്പെടണം."
            
ഇതാണ് സംഭവം, ഇതിന്‍റെ പാസ്സേജില്‍ വിഷയം ഖുമെെനി വിശദമായി പറയുന്നുണ്ട്. പക്ഷെ ആടിനെ പട്ടിയാക്കുന്ന വിരുതന്‍മാര് കിട്ടിയതൊന്നു തലതിരിച്ചെഴുതി നെറ്റിലെത്തിച്ഛു നമ്മുടെ സജി ദേവസ്സി അതെടുത്ത് വെള്ളം തോടാതെ വിഴുങ്ങുകയും ചെയ്തു.
   

  _______________ (3)_____________
എസ്കിമോകളും ഇസ്ലാമീകാരാധനകളും.

മനുഷ്യര്‍ക് ദെെവം വേദ ഗ്രന്ഥം മാത്രമല്ല ബുദ്ധിശക്തിയും നല്‍കിയിട്ടുണ്ട്. വ്യതസ്തമായ സാഹചര്യങ്ങള്‍ക് അനുസൃതമായി നന്‍മ തിന്‍മകള്‍  വേര്‍തിരിച്ച് മനസിലാക്കേണ്ട ബാദ്ധ്യത മനുഷ്യന്‍റെ ബാദ്ധ്യതയാണ് അല്ലാതെ അവന്‍ കെെവശം സൂക്ഷിക്കുന്ന വേദഗ്രന്ഥത്തിന്‍റെ ജോലിയല്ല അത്.

  പ്രഭാതം മുതല്‍ പ്രദോഷം വരെ വ്രതമനുഷ്ടിക്കുക എന്ന ഖുര്‍ആന്‍ വചനം ഉദ്ധരിച്ച് കൊണ്ട് ധ്രുവ പ്രദേശത്ത് ജീവിക്കുന്ന വളരെ ചെറിയ ജനവിഭാഗത്തേയും അവിടുത്തെ വ്യതസ്ഫമായ പ്രക്യതിയേയും താരതമ്്യം ചെയ്ത് കൊണ്ട് ഇസ്ലാമിനെ ആക്ഷേപിക്കുകയണ് സജി  ദേവസ്സി.
എക്സിമോവുകള്‍ എങ്ങനെ നോമ്പ് പിടിക്കണമെന്നും അവരെങ്ങനെ നമസ്കരിക്കണമെന്നും ഒക്കെ നബി വചനങ്ങളുടെ അടിസ്ഥാനത്തിലാണ് കര്‍മ ശാസ്ത്ര പണ്ഡിതന്‍മാര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഉദാഹരണത്തിന് നിര്‍ബന്ധ കര്‍മമായ നമസ്കാരം അത് എപ്പോള്‍ നിര്‍വഹിക്കണമെന്ന് ഖുര്‍ആന്‍ കല്‍പിച്ചിട്ടൂണ്ട്.[ ] പക്ഷെ അതെങ്ങനെ നിര്‍വഹിക്കണം എന്നത് നബിയാണ് പഠിപ്പച്ചിരിക്കുന്നത. അതുപോലെ ഇസ്ലാമിലെ ആരാധനക്രമങ്ങളുടെ രൂപങ്ങളത്രയും പഠിപ്പിച്ചിരിക്കുന്നത് നബിയാണ് ഖുര്‍ആനല്ല.  സാധാരണയില്‍ നിന്ന് വ്യത്ത്യസ്തമായ സാഹചര്യത്തിലോ കാലാവസ്ഥയിലോ ജീവിക്കേണ്ടി വരുമ്പോള്‍ ആരാധനാ കര്‍മങ്ങള്‍ നോമ്പും നിസ്കാരവുമടങ്ങുന്നവ കണക്കാക്കി നിര്‍വഹിക്കപ്പെടണം എന്നാണ് നബി പഠിപ്പിക്കുന്നത്.
ഇത് പ്രകാരം എസ്കിമോവുകള്‍ ധ്രുവപ്രദേശത്തെ പ്രത്ത്യേകമായ കാലാവസ്ഥക്ക് പുറത്ത് അവര്‍ക് ഏറ്റവും അടുത്ത് പ്രദേശത്തെ നോമ്പിന്‍റെയും നമസ്കാരത്തിന്‍റേയും സമയം പിന്‍ തുടരണം എന്നാണ്.
ഇത് മതത്തില്‍ അടിസ്ഥാനമില്ലാത്ത രീതിയുമല്ല.
ഇതിന്‍റേ പ്രമാണീകമായ വശം മനസിലാക്കുന്നതിന് വേണ്ടി നമുക്ക് ഒരു ഹദീസ് ഉപയോഗീക്കാം .
                   ലോകാവസാനത്തിന്‍റ അടയാളങ്ങള്‍ വിവരിച്ചുകൊണ്ട് ദജ്ജാല് ഉണ്ടാക്കുന്ന ഫിത്തനകളളെക്കുറിച്ചു നബി തന്‍റെ അനുചരന്‍മാര്‍ക് മുന്നറിയിപ്പ് നല്‍കുന്നത് നവാസ് ഇബ്ന് സമൂആത്തില്‍ നിന്നും ഉദ്ധരിച്ച്കൊണ്ട് സഹിഹ് മുസ്ലിം 7015 ല്‍ സുദീര്‍ഘമായോരു ഹദീസ്കാണാം..
അതില്‍ ദജ്ജാല്‍ എത്രദിവസം ഭൂമിയിലുണ്ടാകുമെന്ന് അനയായികള്‍ നബിയോട് ചോദിക്കുന്നു..
   
   قلنا : يا رسول الله ، وما لبثه في الأرض ؟

അവന്‍ എത്രദിവസം ഭൂമുഖത്തുണ്ടാകും?

قال : أربعون يوما ، يوم كسنة ، ويوم كشهر ، ويوم كجمعة ، وسائر أيامه كأيامكم ،
നബിപറഞ്ഞു
''നാല്‍പതു ദിവസം അദ്ധ്യത്തെ ദിവസം ഒരു വര്‍ഷത്ത ദെെര്‍ഘ്യത്തിന് സമാനമായതും രണ്ടാമത്തേത് ഒരുമാസത്തിന്നും മൂന്നാം ദിവസം ഒരു ആഴ്ചക്ക് സമവും ബാക്കിദിനങ്ങള്‍ നിങ്ങളുടെ സാധാരണ ദിനങ്ങള്‍കും തുല്യമായിരിക്കും.''

قلنا : يا رسول الله فذاك اليوم الذي كسنة :
أتكفينا فيه صلاة يوم ؟
ഞങ്ങള്‍ ചോദിച്ചു അല്ലാഹുവിന്‍റെ ദൂതരേ ,ഒരൂ വര്‍ഷത്തിന്‍റെ ദെെര്‍ഘ്യമുള്ള ആ ഒരു ദിവസം വന്നാല്‍, കേവലം ഒരു ദിവസത്തിലെ ആരാധന നിര്‍വഹിച്ചാല്‍ മതിയാകുമോ?
قال : لا ، اقدروا له قدره .നബി പ്രതിവചിച്ചു

" അരുത്! അതിനെ നിങ്ങള്‍ കണക്കാക്കണം''
                  
എക്സിമോവുകള്‍ മാത്രമല്ല എക്സിമോവുകളുടെ അവസ്ഥ നാളെ സൗദിയിലാണു വരുന്നകെങ്കില്‍ പോലും നിസ്കാരവും നോമ്പുമോക്കെ എങ്ങനെ നടത്തണമെന്നത് ആയിരത്തി നാണൂറ് വര്‍ഷങ്ങളായി ഞങ്ങളു പഠിക്കുന്നുണണ്ട് എന്നത് ഈ പാവം പൗലോ അറിഞ്ഞിട്ടുണ്ടാവില്ല.
                  
       _______________ (3)_____________       നബിയും ഭക്ഷണാന്തരമുള്ള വുളൂഉം
 
ഈ ആരോപണം അനില്‍ കുമാര്‍ വി അയ്യപ്പന്‍റെ വകയാണ്.
  തീയില്‍ വെന്ത ഭക്ഷണം കഴിച്ചാല്‍ വുളു ചെയ്യണം എന്ന് നബി അനുശാസിക്കുന്ന ചില ഹദീസുകള്‍ ക്യോട്ട് ചെയ്യുകയും... തീയില്‍ വെന്ത ഭക്ഷണം കഴിച്ച ശേഷം വുളു ചെയ്യാതെ തന്നെ നബി നിസ്കരച്ചതായ് പറയുന്ന ഹദീസുകളും ഒപ്പം ഉദ്ധരിച്ചുകൊണ്ട്.
നബി അവസരത്തിനോത്ത് അഭിപ്രായം തിരുത്തുകയായിരുന്നു എന്ന ആക്ഷേപമാണ് ശ്രീ അനില്‍ കുമാര്‍ ഉയര്‍ത്തുന്നത്.
പറയ്യുന്നത് അനിലിന്‍റെ അല്‍പജ്ഞ്യാനം എന്ന തകരാരു കാരണമായിട്ടാണെങ്കിലും അതിന് അനിലു സ്വീകരിക്കു അസഭ്യമായ പരിഹാസ ശെെലിയാണ് അസഹ്യം..
        
     തീ സ്പര്‍ശിച്ച ഭക്ഷണം കഴിച്ചാല്‍ വുളൂ ചെയ്യണം എന്നത് നബിയാല്‍ നിര്‍ദേശിക്കപ്പെട്ടുണ്ട് എന്നത് അനില്‍ കുമാറുദ്ധരിച്ഛ ഹദീസില്‍ നിന്നും വ്യക്തമാണ് ..
    സൈദ്‌ ബ്നുസാബിത് നിവേദനം: നബി പറഞ്ഞത് ഞാന്‍ കേട്ടിരിക്കുന്നു: ‘അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത് ) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 90 (351)

അബ്ദുല്ലാഹിബ്നു ഇബ്രാഹിം ബ്നു ഖാരിള് നിവേദനം: ഒരിക്കല്‍ അബു ഹുറയ്റ പള്ളിയില്‍ നിന്നു വുദു എടുക്കുന്നത് കണ്ടു. അപ്പോള്‍ അദ്ദേഹം (അബുഹുറയ്റ) പറഞ്ഞു: ഒരു കഷ്ണം പാല്‍ക്കട്ടി തിന്നത് കൊണ്ട് മാത്രമാണ് ഞാന്‍ വുദു എടുക്കുന്നത്. കാരണം നബി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത്) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 352)

സഈദ്‌ ബ്നുഖാലിദ്‌ നിവേദനം: വേവിച്ച ആഹാരം കഴിച്ചവന്‍റെ വുദുവിനെ സംബന്ധിച്ച് അദ്ദേഹം ഉര്‍വ്വത് ബ്നു സുബൈറിനോട് ചോദിച്ചു. അപ്പോള്‍ ഉര്‍വ്വത് പറഞ്ഞു: റസൂലിന്‍റെ പത്നി ആഇശ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. റസൂല്‍ പറഞ്ഞിരിക്കുന്നു: അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത് ) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍

ഇനി നബി ഭക്ഷണം കഴിച്ചിട്ടു വുളു ഉണ്ടാക്കാതെ നമസ്കരിച്ചതിനും അനില്‍ വിദഗ്ദമായി ഹദീസുദ്ധരിക്കുന്നു. കാണൂ..

ഇബ്നു അബ്ബാസ്‌ നിവേദനം: നബി ഒരാട്ടിന്‍റെ തോള്‍കൈയുടെ മാംസം ഭക്ഷിക്കുകയും, വുദു എടുക്കാതെ നമസ്കരിക്കുകയും ചെയ്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 91 (354)

ഇബ്നു അബ്ബാസ്‌ നിവേദനം: നബി അല്പം മാംസമുള്ള ഒരു എല്ല്- അല്ലെങ്കില്‍ മാംസം ഭക്ഷിക്കുകയും- എന്നിട്ട് നമസ്കരിക്കുകയും ചെയ്തു. അദ്ദേഹം വുദു എടുക്കാതെ, വെള്ളം തൊടുക പോലും ചെയ്യാതെ നമസ്കരിക്കുകയും ചെയ്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 92)

ജഅ്ഫര്‍ ബ്നു അംറ്‌ നിവേദനം: നബി ഒരാടിന്‍റെ തോള്‍കൈ കഷ്ണിക്കുന്നതും അതില്‍ നിന്നു ഭക്ഷിക്കുന്നതും ഞാന്‍ കണ്ടു. ഉടനേ നമസ്കാരത്തിന് വിളിക്കപ്പെട്ടപ്പോള്‍ കത്തി താഴെയിട്ടു അദ്ദേഹം എഴുന്നേറ്റു പോകുകയും നമസ്കരിക്കുകയും ചെയ്തു. അദ്ദേഹം വുദു ചെയ്തിരുന്നില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 93

         പോരേ പൂരം ശ്രീ അനിലിന്‍റെ പോസ്റ്റില്‍ നിന്നാണ് ഈ വിഷയം ഒരാള്‍ ആദ്യമായി കാണുന്നതെങ്കില്‍ അയാള് ചുറ്റിയത് തന്നെ പക്ഷെ അത് എല്ലായിടത്തും ചിലവാകില്ല അനില്‍ കുമാറെ..

ഇദ്ധേഹം പറയുന്നതില്‍ ശരിയിതാണ്. തീ സ്പര്‍ഷിച്ച ഭക്ഷണം കഴിച്ചാല്‍ വുളുവുണ്ടാക്കണം എന്ന് നബി പറഞ്ഞിട്ടുണ്ട്.
പക്ഷെ തീയില്‍ വെന്തത് കഴിച്ചാല്‍ വുളു മുറിയും എന്ന് നബി എവിടെയും പറഞ്ഞിട്ടില്ല.
തീയില്‍ വെന്ത ഭക്ഷണം കഴിച്ച ശേഷം നബി വുളു ചെയ്തിട്ടുണ്ട് ചെയ്യാതെയുമിരുന്നിട്ടുണ്ട്.
വുളു മുറിയുന്ന കാര്യങ്ങള്‍ ഹദീസുകളിലൂടെ നബി പഠിപ്പിച്ചിട്ടണ്ട്  പക്ഷെ അതിലോന്നും ഭക്ഷണം കഴീച്ചാല്‍ വൂളൂ മുറിയും എന്നില്ല.
മറിച്ച് ഭക്ഷണം കഴിച്ചാല്‍ വുളു ഉണ്ടാക്കണം അത് പുണ്യകരവും പ്രതിഭലാര്‍ഹവുമാണ് എന്നതാണ് ഹദീസിലുടെ തീ സ്പര്‍ശിച്ചത് കഴിച്ചാല്‍ വുളു ചെയ്യണം എന്ന് പറഞ്ഞത് കൊണ്ട് നബി അര്‍ത്ഥമാക്കുന്നത്.
          ഈ അനില്‍ കുമാര്‍‍ തനിക്ക് ആവശ്യമുള്ള ഹദീസുകള്‍ മാത്രമെടുത്തും അല്ലാത്തവ മനപ്പൂര്‍വം വിട്ടുകളഞ്ഞും സര്‍കസ് കളിക്കുകയാണോ അതോ അല്‍പജ്ഞ്യാനികളുടെ ദൂഷണ കൃതികളും ബ്ലോഗുകളും അവലമ്പിച്ച് ഇമ്മിണി ബല്യ ആള്‍ ആകുകയാണോ.
    
നബി ഒരിടത്തും പറഞ്ഞിട്ടില്ല ഭോജനം വഴി വുളു മുറിയുമെന്ന്.
മറിച്ച് ഭക്ഷണം കഴിഞ്ഞാല്‍ വുളു പുതുക്കല്‍ പുണ്യകരമാണെന്നും താല്‍പര്യപ്പെടുന്ന പക്ഷം അതു ഉപേക്ഷിക്കാമെന്നുമാണ് നബി പഠിപ്പിച്ചത്.
പക്ഷേ അതുപഠിപ്പിച്ച ദിവസം അനില്‍കുമാറ് മദ്രസയില്‍ പോയില്ലായിരിക്കും..  

    '' وعن جابر بن سمرة أن رجلا سأل رسول الله صلى الله عليه وسلم أنتوضأ من لحوم الغنم ؟ قال : " إن شئت فتوضأ وإن شئت فلا تتوضأ

ജാബിറ് ഇബ്ന് സംറാ നിവേദനം.
ഒരുവനാല്‍ നബി(സ.) യോടു ചോദിക്കപ്പെട്ടു "ആട്ടിറച്ചി ഭക്ഷിച്ഛത് കാരണം വുളു ചെയ്യണമോ?
നീ കാംഷിക്കുന്ന പക്ഷം വുളു ചെയ്യാം നീ ഇഛ്ഛിക്കൂന്നത് ഒഴിവക്കലെങ്കില്‍ ചെയ്യാതെയുമാകാം."
(Narrated by Muslim,
360).
മറുപടികള്‍ ടപ്പേ ടപ്പേന്ന് വന്നില്ലെങ്കില്‍ അനിലിന് ഹാലിളക്കം സാധാരണയാണ്.. 
ദാ അനിലിന്‍റെ ആ ഒരു ശൗര്യം കണ്ടോ...

ഏഴു മണിക്കൂര്‍ കഴിഞ്ഞു ഞാന്‍ താഴെ കാണുന്ന ചോദ്യം ചോദിച്ചിട്ട്. അതിനുത്തരം തരാന്‍ കെല്‍പ്പുള്ള ഒറ്റ ഇസ്ലാമിക പണ്ഡിതനും ഇല്ലേ?

ഒരു സിംപിള്‍ ചോദ്യം: അഗ്നിയില്‍ വേവിച്ച ഭക്ഷണം കഴിച്ചതിന്‍റെ പേരില്‍ ഒരാള്‍ വുളു എടുക്കണോ വേണ്ടയോ? ഇതിനൊന്ന് മറുപടി പറഞ്ഞേ...

       അനിലിന്ന് മറുപടി നബി തന്നെ തരും  
  " إن شئت فتوضأ ''

''നീ താല്‍പര്യപ്പെടൂന്നുവെങ്കില്‍ വുളു ചെയ്യുക''.
          .സഹാബാക്കള്‍ അന്നേ സംശയ നിവാരണം നടത്തിയകാര്യം അനിലറിഞ്ഞില്ല..കഷ്ടം!


Comments

  1. ഉറങ്ങുന്നവനെ ഉണര്‍ത്താന്‍ നോക്കാം. ഉറക്കം നടിക്കുന്നവനെ ...!! പക്ഷെ സത്യം മനസ്സിലാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതൊരു ഉപകാരം തന്നെ... ജസാക്കല്ലാഹ് ഖൈര്‍...

    ReplyDelete
  2. വെറുതെ അനിലിന്‍റെയും കൂട്ടരുടെയും നേരെ കുതിര കേറാതെ. അവര്‍ പറഞ്ഞത് മുഴുവന്‍ ഹദീസുകള്‍ വെച്ച് തന്നെയല്ലേ? നിങ്ങളെപ്പോലെ യാതൊരു ദുര്‍വ്യാഖ്യാനവും അവര്‍ നടത്തിയിട്ടുമില്ല. ആര്‍ക്കും ഒറ്റ വായനയില്‍ മനസ്സിലാകുന്ന കാര്യങ്ങളാണ് അവര്‍ പറഞ്ഞതും...

    ReplyDelete
    Replies
    1. സത്യദര്‍ശനം എന്നു നാമകരണം ചെയ്തു സത്യദോഷം പറയാതെ ചങ്ങാതി.....
      മറുപടികുറിപ്പ് ഭാഗം 1 ,ഭാഗം 2 പൂര്‍ണമായി വായിച്ചവര്‍ക് ഒറ്റവായനയില്‍ തന്നെ സത്യം മനസിലായിട്ടുണ്ട്.
      താങ്കളൊരാള് കണ്ണടച്ചാല്‍ ലോകം മുഴുക്കെ ഇരുട്ടിലാവില്ല..

      Delete

Post a Comment

Popular posts from this blog

മറുപടിക്കുറിപ്പ് (ഭാഗം 1)

ആക്ഷേപങ്ങള് (‍ ഭാഗം 3)